കൊച്ചി: സംസ്ഥാനത്തു കാര്‍ഷിക മേഖല പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാവപ്പെട്ട കര്‍ഷകരുടെ ചുടുകണ്ണീരാണ് പാടത്തു വീഴുന്നത്.
നെല്ലുസംഭരണം പരിതാപകരമായ അവസ്ഥയിലാണ്. നെല്ലെടുക്കാന്‍ മില്ലുകാരോ സപ്ലൈകോയോ സര്‍ക്കാരോ ഇല്ലാത്ത അവസ്ഥയാണ്.
തീരപ്രദേശത്ത് പട്ടിണിയും വറുതിയുമാണ്. മണ്ണെണ്ണ സബ്സിഡിയില്ല, മത്സ്യലഭ്യതയില്ല. ആയിരക്കണക്കിന് കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഒരു രൂപ പോലും തീരപ്രദേശത്ത് ചെലവാക്കിയില്ലെന്ന് സതീശൻ ആരോപിച്ചു.